ഇന്ത്യയുടെ കോഹിനൂർ എന്നറിയപ്പെടുന്ന ഭാഷ ഏതാണ്?


 സംസ്‌കാര സമന്വയത്തിന്റെ ഭാഷ എന്നറിയപ്പെടുന്ന ഉര്‍ദു ആണ് ഇന്ത്യയുടെ കോഹിനൂർ എന്നറിയപ്പെടുന്ന ഭാഷ.

നവംബര്‍ 9നാണ് ലോക ഉര്‍ദു ഭാഷാ ദിനമായി ആചരിക്കുന്നത്വിശ്വ മഹാകവിയും , ദാര്‍ശനികനുമായിരുന്ന ഡോഅല്ലാമാമുഹമ്മദ് ഇഖ്ബാലിന്റെ ജന്‍മദിനത്തിനാണ് ഉര്‍ദു ഭാഷാ ദിനമായി ആചരിക്കുന്നത്.


 സാഹിത്യ സമ്പുഷ്ടവും , താളാത്മകവുമായ ഉര്‍ദു ഭാഷയുടെ പ്രചാരവും , പരിപാലനവുമാണ് ദിനാചരണം കൊണ്ട്ഉദ്ദേശിക്കുന്നത്.

ഇന്ത്യയില്‍ ജനിച്ച്വളര്‍ന്നു വികാസം പ്രാപിച്ച ഭാഷയാണ് ഉര്‍ദുലോകത്ത് നാലു കോടിയിലധികം ജനങ്ങളുടെമാതൃഭാഷയാണിത്ഏകദേശം 50 കോടി മനുഷ്യരുടെ സംസാരം ഉര്‍ദു ഭാഷയിലാണ്ലോക ഭാഷകളില്‍ പതിനേഴാംസ്ഥാനമുണ്ട്ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും  ഭാഷയ്ക്ക് അനല്‍പമായ സ്വാധീനമാണുള്ളത്ചില സംസ്ഥാനങ്ങളില്‍ഒന്നാം ഭാഷയും , പലയിടത്തും രണ്ടാം ഭരണഭാഷയുമാണ്.


ഉര്‍ദു എന്നാല്‍ തുര്‍ക്കി ഭാഷയില്‍ പട്ടാളംകൂട്ടംതാവളംചക്രവര്‍ത്തിയുടെ സൈന്യത്തോടൊപ്പം തങ്ങുകയോസഞ്ചരിക്കുകയോ ചെയ്യുന്ന അങ്ങാടി എന്നൊക്കെ അര്‍ഥമുണ്ട്സൈനികരും , വ്യാപാരികളും പരസ്പര സമ്പര്‍ക്കത്തിനുവേണ്ടി ഉപയോഗിച്ചിരുന്ന ഭാഷ എന്ന നിലക്കായിരിക്കും ഉര്‍ദു എന്ന പേരു വന്നത്പേരുപോലെ രൂപത്തിലും , ഇതിനൊരു പട്ടാളചിട്ടയുണ്ട്ഉര്‍ദു അക്ഷരങ്ങള്‍ മാത്രം നോക്കുമ്പോള്‍ തലയില്‍ തൊപ്പിവച്ച പട്ടാളക്കാര്‍ ക്യൂ നില്‍കുന്നതായി തോന്നും.


ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹിയാണ് ഉര്‍ദുഭാഷയുടെ ജന്മദേശംക്രിസ്താബ്ദം 13-ാം നൂറ്റാണ്ടില്‍ പശ്ചിമേഷ്യയില്‍ നിന്നുവന്ന കുടിയേറ്റക്കാരും , സൈനികരും സ്വദേശീയരായ കച്ചവടക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തി തുടങ്ങിയതോടെപ്രദേശത്തെഭാഷയായ ഖഡീബോലിയില്‍ തുര്‍ക്കിഅറബിപേര്‍ഷ്യന്‍ വാക്കുകളും പ്രയോഗങ്ങളും കടന്നു കൂടിഇത് പുതിയ ഒരുഭാഷയായി ഉരുത്തിരിഞ്ഞു നൂതന ഭാഷ ഉര്‍ദു എന്ന പേരില്‍ അറിയപ്പെട്ടു.


സബാനെ ഹിന്ദിവി ( ഇന്ത്യന്‍ ഭാഷ), സബാനെ ദഹ്‌ലവി ( ഡല്‍ഹി ഭാഷ), ഹിന്ദുസ്ഥാനിദഖിനിരേഖ്ത തുടങ്ങിയ പലപേരുകളിലും ആദ്യകാലങ്ങളില്‍ ഇത് അറിയപ്പെട്ടുഎന്നാല്‍ 1750 നു ശേഷമാണ് ഉര്‍ദു എന്ന പേര് വിഖ്യാതമായത്മുഗള്‍ചക്രവര്‍ത്തിമാരുടെ ഭരണ കാലഘട്ടത്തിലാണ് ഉര്‍ദു ഭാഷ വളര്‍ന്നു വികസിച്ചത്മീര്‍സാ ഗാലിബ്അല്ലാമാ മുഹമ്മദ്ഇഖ്ബാല്‍സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ തുടങ്ങിയ എഴുത്തുകാര്‍ പിന്നീട് ഇത് ഏറ്റെടുക്കുകയുണ്ടായി.


28 അറബി അക്ഷരങ്ങളും , 4 പേര്‍ഷ്യനും , 3 സ്വതന്ത്ര അക്ഷരങ്ങളും ചേര്‍ന്ന് മൊത്തം 35 അക്ഷരങ്ങള്‍ അടങ്ങിയതാണ് ഉര്‍ദുഅക്ഷരമാലഅറബിക് ലിപിയില്‍ നിന്നും ഉരിത്തിരിഞ്ഞ പേര്‍ഷ്യന്‍ ലിപി (നസ്തലിക് രീതിഉപയോഗിച്ച് വലത്ത് നിന്നുംഇടത്തോട്ടാണ് ഉര്‍ദു എഴുതുന്നത്അമീര്‍ ഖുസ്രുവാണ് ഉര്‍ദു ലിപിയുടെ ഉപജ്ഞാതാവ്ഖാലിഖ് ബാരി എന്ന തന്റെ ആദ്യ രചനനിര്‍വഹിച്ചത്  ലിപിയിലായിരുന്നു.


ഹിന്ദിയും , ഉര്‍ദുവും ഭായി ഭായി ആണ്അഥവാ ഖഢീബോലി എന്ന പ്രാദേശികഭാഷയില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് ഇവരണ്ടുംഅക്ഷരമാലയിലും , ലിപി യിലും മാത്രമേ ഹിന്ദിയും ഉര്‍ദുവും പ്രകടമായ വ്യത്യാസമുള്ളൂ.

ഹിന്ദി ബ്രഹ്മി ലിപിയില്‍നിന്നുമുണ്ടായ ദേവനാഗിരി ലിപി ഉപയോഗിച്ചപ്പോള്‍ ഉര്‍ദു എഴുതാന്‍ തുടങ്ങിയത് പേര്‍ഷ്യന്‍അറബിലിപിയിലായി എന്നു മാത്രംപക്ഷെമുസ്‌ലിം ഭാഷയായ അറബി ലിപി ഉര്‍ദു സ്വീകരിച്ചതോടെ ഹിന്ദി സംസ്‌കൃതപാരമ്പര്യത്തോടടുത്തുഒപ്പം ഹിന്ദിയുടെ പുനരുദ്ധാനം ആര്യസമാജക്കാരും കൂട്ടരും ഏറ്റെടുത്തതോടെ അകല്‍ച്ചയുടെ ആഴംകൂടി


അവസാനം ഹിന്ദി – ഉര്‍ദു വിഷയത്തില്‍ മഹാത്മാ ഗാന്ധിജിക്കു വരെ ഇടപെടേണ്ടി വന്നു.ഉത്തരേന്ത്യയിലെ സാധാരണക്കാരുടെഭാഷയായി ദേവനാഗിരി ലിപിയിലും ഉര്‍ദു ലിപിയിലും എഴുതപ്പെടുന്ന ‘ഹിന്ദുസ്ഥാനി’ ഇന്ത്യയുടെ പൊതുഭാഷയാകാമെന്നനിര്‍ദേശമുണ്ടായിപിന്നീട് ഹിന്ദി പൊതുഭാഷയാവുകയും ദേവനാഗിരി ലിപി ദേശീയ ഭാഷയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.


ഉര്‍ദു ഭാഷയെ ജനകീയമാകുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന രണ്ടു പദ്യ രൂപമാണ് ഗസലും , ഖവാലിയുംസിനിമയിലും , ടിവിചാനലിലും ഗസല്‍ ഇന്ന് ജനപ്രിയമായിട്ടുണ്ട്സ്‌കൂള്‍ കലാമേളയില്‍ നിറഞ്ഞ സദസിലാണ് ഗസലുകള്‍ ആലപിക്കപ്പെടുന്നത്ശ്രുതിമാധുര്യവും , ഗാനാലാപന ശൈലിയുമാണ് ഇതിനെ ജനപ്രിയമാക്കുന്നത്.


ഗസലുകളുടെ തുടക്കം പത്താം നൂറ്റാണ്ടില്‍ ഇറാനിലാണ്അറബിഗാന ശാഖയായ ഖസ്വീദയില്‍നിന്നാണ് ഇതിന്റെ തുടക്കം.

12 – ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തുര്‍ക്കികളും , അഫ്ഗാനികളും വഴി ഇത് ഇന്ത്യയിലുമെത്തിമുഗള്‍ ഭരണകാലത്ത്ഗസല്‍ ഗായകര്‍ക്ക് കൊട്ടാരത്തില്‍ പ്രത്യേക സ്ഥാനം തന്നെയുണ്ടായിരുന്നു.

ഗസലിന്റെ മറ്റൊരു രൂപമാണ് ഖവാലിപ്രവാചകരുടേയും , സൂഫിവര്യരുടേയും പ്രകീര്‍ത്തനങ്ങളാണ് ഖവാലിയുടെ വിഷയംസൂഫീവര്യനായിരുന്ന ഹസ്‌റത്ത് നിസാമുദ്ധീനെ കുറിച്ച് എഴുതിയ ഖവാലി ഇന്നും പ്രസിദ്ധമാണ്.


18 – ാം നൂറ്റാണ്ടില്‍ രാജ്യമൊട്ടാകെ ഉയിര്‍കൊണ്ട ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് പ്രേരണയും , പ്രചോദനവും പകരുന്നതില്‍ ഉര്‍ദുഭാഷ വലിയ പങ്കുവഹിച്ചു. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം കൊടുത്ത മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫര്‍പ്രമുഖ ഉര്‍ദു കവിയായിരുന്നുദില്ലി അഖ്ബാര്‍സ്വാദിഖുല്‍ അഖ്ബാര്‍ തുടങ്ങി ഉര്‍ദു പത്രങ്ങളും സ്വാതന്ത്ര്യ സമരത്തിന്ആവേശം പകര്‍ന്നിരുന്നു


ദില്ലി അഖ്ബാറിന്റെ പത്രാധിപരായിരുന്ന മുഹമ്മദ് ബാകിറിനെ ബ്രിട്ടീഷുകാര്‍ വെടിവച്ചു കൊന്നുസ്വാദിഖുല്‍ അഖ്ബാറിന്റെപത്രാധിപനായ ജലാലുദ്ധീനെ ജയിലിലടക്കുകയും ചെയ്തു.മീര്‍സാ ഗാലിബ്ഹസ്‌റത്ത് മൊഹാനിഅല്ലാമാ മുഹമ്മദ്ഇഖ്ബാല്‍മുന്‍ഷി പ്രേംചന്ദ്മൗലാനാ മുഹമ്മദലിമൗലാനാ ശൗകത്തലിമുഹമ്മദലി ജൗഹര്‍അബ്ദുല്‍ കലാം ആസാദ്തുടങ്ങി നിരവധി ഉര്‍ദു കവികളും സാഹിത്യകാരന്‍മാരും സ്വാതന്ത്ര്യ സമരത്തിനു കരുത്തേകിയവരാണ്ഇന്‍ക്വിലാബ്സിന്ദാബാദ് എന്ന മുദ്രാവാക്യം ഉര്‍ദുവിന്റെ സംഭാവനയായിരുന്നു.


ഇന്ത്യയിലെ ഒരു ഔദ്യോഗികഭാഷയും , പാകിസ്താനിലെ ദേശീയഭാഷയുമാണ്‌ ഉർദു ഹിന്ദിയുമായി വളരെയേറെസാമ്യമുണ്ടെങ്കിലും അറബി ലിപിയുമായി സാമ്യമുള്ള ലിപി ഉപയോഗിക്കുന്ന ഉറുദുവിൽ പേർഷ്യൻഅറബി എന്നിവയുടെസ്വാധീനം വളരെ പ്രകടമായി കാണപ്പെടുന്നു.ദില്ലിയാണ് ഉർദുവിന്റെ ജന്മസ്ഥലമായി കണക്കാക്കുന്നത്


ദില്ലിയിൽ ജീവിക്കാത്ത ആരെയും ഉർദുവിന്റെ യഥാർത്ഥവിദ്വാനായി കണക്കാക്കാനാവില്ലെന്നും പുരാനി ദില്ലിയിൽ ജുമാമസ്ജിദിന്റെ പടവുകളാണ്  ഭാഷയുടെ ഏറ്റവും മികച്ച പഠനകേന്ദ്രമെന്നുമാണ് ഭാഷാ സ്നേഹികൾ പറയുന്നത്.ദില്ലിയിലെമുഗൾ ഭരണകാലത്ത് നിരവധി ഉർദു സാഹിത്യകാരന്മാരും സൃഷ്ടികളും ഉടലെടുത്തുഉർദുവിന്റെ സ്ത്രീകൾ മാത്രംഉപയോഗിച്ചിരുന്ന ഒരു ഭാഷാഭേദവും ദില്ലിയിൽ പ്രചരിച്ചിരുന്നുസമൂഹത്തിലെ എല്ലാ തട്ടുകളിലുള്ള സ്ത്രീകളുടെയിടയിലും വകഭേദത്തിന് പ്രചാരമുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ